ഓണം ബംബർ:ലോട്ടറി അടിച്ചെങ്കിലും പാദം നിലത്ത് തന്നെ;ജോലി വിടില്ല, ആദ്യം കടബാധ്യത തീർക്കും-25 കോടിയുടെ ഭാഗ്യശാലി ശരത്തിന്റെ വാക്കുകൾ

കൊച്ചി :ഓണം ബംബർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയ ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്. നായർ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തിന്റെ നിമിഷങ്ങൾ അനുഭവിക്കുകയാണ്. കൊച്ചി നെട്ടൂരിലെ ഒരു പെയിന്റ് കടയിലെ ജീവനക്കാരനായ ശരത്ത് ഇപ്പോൾ കോടിപതിയാണ് — എങ്കിലും അഹങ്കാരമോ ആവേശമോ അവനെ വിഴുങ്ങിയിട്ടില്ല.“ജോലി എങ്ങനെ ആയാലും വിടാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ ഉണ്ട്,” അത് ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട് ശരത് പറയുന്നു.ലോട്ടറി അടിച്ചെന്ന് അറിഞ്ഞ് കഴിഞ്ഞ ഉടൻ വീട്ടിലേക്കാണ് നേരെ പോയത്. “സഹോദരനോടും ഭാര്യയോടുമാണ് ആദ്യം പറഞ്ഞത്. രണ്ടുദിവസം ആരോടും പറഞ്ഞിരുന്നില്ല. ബാങ്കിൽ കൊടുത്ത് നടപടികൾ തീർന്ന ശേഷം മാത്രമേ ഉറപ്പായി പറയാനായൂ,” അദ്ദേഹം ചിരിയോടെ പറഞ്ഞു.

Advertisements

ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ശരത്തിന് യാഥാർത്ഥ്യബോധം മുറുക്കുകെയാണ് ഒരു“വീടുണ്ട്. അതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ആദ്യം അത് പരിഹരിക്കും. പിന്നെ മാത്രം ബാക്കി കാര്യങ്ങൾ ചെയ്യും. എന്ത് ചെയ്താലും ആലോചിച്ചിട്ടേ ചെയ്യൂ.”പാവങ്ങളെ സഹായിക്കുമോ എന്ന ചോദ്യത്തിന് ശരത്തിന്റെ മറുപടി അത്രതന്നെ സത്യസന്ധമാണ്:“സഹായം ചോദിച്ച് വരുന്നവർ ഉണ്ടായേക്കാം. ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ തീർച്ചയായും ചെയ്യും. എന്നാൽ എല്ലാവർക്കും ഒരുപോലെ ചെയ്യാനാവില്ലല്ലോ. തനിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.” ബംബർ ടിക്കറ്റ് ആദ്യമായി വാങ്ങിയതാണെന്നും അതും ഒട്ടും കണക്കുകൂട്ടാതെ തന്നെയാണെന്നും ശരത് പറയുന്നു:“ ബംബർ ആദ്യമായി എടുത്തതാണ്. ഡേറ്റ് മാറ്റിയതിനാലാണ് എടുത്തത്. നമ്പർ നോക്കി വാങ്ങിയതല്ല. കണ്ടതെടു.”ഭാവിയിൽ എന്തുചെയ്യും എന്ന് ചോദിച്ചപ്പോൾ ശരത്തിന്‍റെ മറുപടി ലളിതമായിരുന്നു:“ഇപ്പോൾ എന്തെങ്കിലും തുടങ്ങണമെന്ന് ആലോചിച്ചിട്ടില്ല. ഭാവിയെക്കുറിച്ച് പറയാൻ ഇപ്പോൾ സമയമായിട്ടില്ല.”തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ലോട്ടറി അല്ല, മറ്റൊന്നാണെന്നും അദ്ദേഹം പറയുന്നു:“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എട്ട് വർഷത്തിന് ശേഷം കുഞ്ഞ് ലഭിച്ചതാണ്. പ്രാർത്ഥനകൾ ഫലിച്ചതാണ് അത്.”മാതാപിതാക്കൾക്ക് ക്ഷേത്രദർശനം പോകണമെന്ന ആഗ്രഹം ഉണ്ടെന്നും അവരെ കൂട്ടിക്കൊണ്ട് പോകാനാണ് ഉദ്ദേശമെന്നും ശരത് പറയുന്നു.“അവർക്ക് യാത്ര ചെയ്യാൻ വലിയ ആഗ്രഹമുണ്ട്. എനിക്കും വിദേശയാത്രയിലേക്കുള്ള ആഗ്രഹമുണ്ട്. സഹോദരനെയും സഹായിക്കണം — എപ്പോഴും ഒപ്പം നിന്നവരല്ലേ.”ഭാവിയെക്കുറിച്ചുള്ള ആലോചനയിൽ യാഥാർത്ഥ്യവും സന്തോഷവും ചേർന്നുനിൽക്കുന്ന ശരത്തിന്റെ വാക്കുകളിൽ ഒന്ന് വ്യക്തമാണ് — സന്തോഷം അദ്ദേഹത്തിനായി നിശ്ശബ്ദമായി, പക്ഷേ ഉറപ്പോടെ എത്തിയിരിക്കുന്നു.

Hot Topics

Related Articles