പിഎം ശ്രീ വിവാദം: മന്ത്രി ശിവൻകുട്ടിയുടെ കിടിലൻ മറുപടി; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട;കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ ഉത്തരവാദിത്വം തനിക്കില്ലെന്ന് തുറന്നടിച്ചു,കലിയടങ്ങാതെ മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മിൽ വീണ്ടും തുറന്നുപോകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ കടുത്ത പ്രതികരണം. കേന്ദ്ര ഫണ്ട് ലഭിക്കാത്ത പക്ഷം അതിനുള്ള ഉത്തരവാദിത്വം തനിക്കില്ലെന്നും ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് പരാമർശിച്ച ലേഖനം ശിവൻകുട്ടിയെ അസ്വസ്ഥനാക്കിയതായി വിവരങ്ങൾ.

Advertisements

“ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്നു വ്യക്തമാണ്. നമുക്കെല്ലാം അവബോധമുണ്ട് ആരെയും വിഡ്ഢിയാക്കാൻ കഴിയില്ല,” എന്നാണ് മന്ത്രി പ്രതികരിച്ചത്.പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയെ ചില കേന്ദ്രങ്ങൾ പുച്ഛിക്കുന്നുവെന്നതും മന്ത്രി വിമർശിച്ചു. സർക്കാർ പദ്ധതിയിൽ നിന്നു പൂർണ്ണമായി പിന്മാറിയിട്ടില്ലെന്നും, താൽക്കാലികമായി മരവിപ്പിച്ചതിൽ മാത്രമാണ് പരിമിതമായതെന്നും അദ്ദേഹം വ്യക്തമാക്കി.ആർഎസ്എസിന്റെ അജൻഡ നേരിടാൻ ആരാണ് എന്ത് ത്യാഗം ചെയ്തതെന്ന് ജനങ്ങൾക്കറിയാമെന്ന് വെളിപ്പെടുത്തിയ മന്ത്രി, “കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം എനിക്കല്ല, അതു ഏറ്റെടുത്തുകൊള്ളേണ്ടവർ ഏറ്റെടുക്കട്ടെ,” എന്നും കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതുപക്ഷ രാഷ്ട്രീയം സിപിഎമ്മിന് നന്നായി അറിയാമെന്നും അതിനായി മറ്റ് കേന്ദ്രങ്ങളിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.അതേസമയം, മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് ബിനോയ് വിശ്വം പ്രതികരിച്ചു. “പ്രകോപിതനാകാൻ രാഷ്ട്രീയബോധം അനുവദിക്കുന്നില്ല. പിഎം ശ്രീയെക്കുറിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കേണ്ടത് സിപിഎം നേതാക്കൾ എം.എ. ബേബിയും എം.വി. ഗോവിന്ദനും ആയിരിക്കും,” എന്നാണ് ബിനോയ് വിശ്വത്തിന്റെ മറുപടി.

Hot Topics

Related Articles