വാർഷിക വരുമാനം 15,000 കോടി; സാന്റിയാഗോ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി: സിപിഎം സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാന ഫണ്ടുദാതാക്കളില്‍ ഒരാളുമായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുവരെ മാര്‍ട്ടിന്റെ 1000 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതായും ഇതില്‍ 622 കോടി ഇ ഡി കൊച്ചി യൂണിറ്റും 409 കോടി കൊല്‍ക്കത്ത യൂണിറ്റുമാണ് കണ്ടുകെട്ടിയതെന്നും പത്രകുറിപ്പിൽ പറയുന്നു.

Advertisements

ഈ സ്വത്ത് ലോട്ടറി വില്‍പ്പനയില്‍ നിന്നുണ്ടാക്കിയതാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് മാര്‍ട്ടിന്‍ തട്ടിപ്പു നടത്തിയത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്കു സമ്മാനം നൽകി. നിയമപ്രകാരം ഈ ടിക്കറ്റുകള്‍ ജനങ്ങള്‍ക്കു വില്‍ക്കുകയോ സംസ്ഥാന സര്‍ക്കാരുകള്‍ക്കു തിരികെ നൽകുകയോ ചെയ്തില്ല. പിന്നീട് സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കാണിച്ച് വസ്തുക്കള്‍ വാങ്ങുകയായിരുന്നു. ചട്ടങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കാത്തതും വില്‍ക്കാത്തതുമായ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ അടങ്ങിയ ലോട്ടറിക്കെട്ടുകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാര്‍ഷിക വിറ്റുവരവ് 15,000 കോടി കവിഞ്ഞിട്ടും, മാര്‍ട്ടിന്റെ കമ്പനി ചെറിയ ലാഭം മാത്രമാണ് കാണിച്ചിരുന്നത്. മാര്‍ട്ടിന്റെ ലോട്ടറി ബിസിനസിന്റെ ഭൂരിഭാഗവും സിക്കിം സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ വില്‍പനയില്‍ നിന്നായിരുന്നു. 90% വില്‍പന പശ്ചിമ ബംഗാളിലായിരുന്നു. മാര്‍ട്ടിനും കമ്പനിക്കുമെതിരേ നിരവധി കേസുകള്‍ വ്യത്യസ്ത ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ട്ടിന്റെ തട്ടിപ്പു മൂലം 1,500 കോടിയുടെ നഷ്ടമുണ്ടായതായി മേഘാലയ സര്‍ക്കാരും പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles