മരങ്ങാട്ടുപിള്ളി : നാല് വർഷം മുമ്പ് അകാലത്തിൽ വിട്ടു പിരിഞ്ഞ പിതാവിൻ്റെ ഓർമ്മക്ക് മുമ്പിൽ താൻ കുച്ചുപ്പുടിയിലൂടെ നേടിയെടുത്ത ഒന്നാം സ്ഥാനം സമർപ്പിക്കുകയാണ് മുവാറ്റുപുഴ സെൻ്റ് തോമസ് പബ്ലിക്ക് സ്ക്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി കീർത്തന സുദീപ്.
Advertisements
മർച്ചൻ്റ് നേവിയിലെ ഉദ്യോഗസ്ഥൻ ആയിരുന്ന പിതാവിൻ്റെ ആഗ്രഹം ആയിരുന്നു മകളെ ഒരു നർത്തകി ആക്കുക എന്നത് എന്നാൽ പിതാവ് അകാലത്തിൽ വിട്ടുപിരിഞ്ഞിട്ടും കീർത്തന പിതാവിൻ്റെ മരണശേഷവും അ ആഗ്രഹം സാധിക്കുക ആയിരുന്നു. കഴിഞ്ഞ 13 വർഷമായി കലാമണ്ഡലം അഞ്ജലി സുനിലിൻ്റെ കീഴിൽ നൃത്തം അഭ്യസിച്ചുവരുന്നു. കുച്ചുപ്പുടി കാറ്റഗറി നാലിൽ ശ്രീകൃഷണൻ്റെ കോടയ്ക്കായ് വർണ്ണം എന്ന നിർത്തരൂപം ആണ് കീർത്തന വേദിയിൽ അവതരിപ്പിച്ചത് മാതാവ് ജെയിനി സുദീപ് സഹോദരൻ കാർത്തിക്.


