ന്യൂസ് ഡെസ്ക് :വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് പറന്നുയരുന്ന മാരീച് എന്ന പേരുള്ള യൂറേഷ്യൻ ഗ്രിഫൺ കഴുകൻ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ നാലു രാജ്യങ്ങൾ കടന്ന് 15,000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ തിരിച്ചെത്തി. ജനുവരി 29 ന് സത്നയിലെ നാഗൗർ ഗ്രാമത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാരീചിനെ ആദ്യം മുകുന്ദ്പൂർ മൃഗശാലയിൽ ചികിത്സ നൽകി, പിന്നീട് ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനം പ്രവേശിപ്പിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് മാസത്തിനുശേഷം മാർച്ച് 29 ന് ഹലാലി അണക്കെട്ടിൽ നിന്നു വീണ്ടും പ്രകൃതിയിലേക്കു വിടപെട്ട മാരീച്ച് സാറ്റലൈറ്റ് റേഡിയോ കോളർ വഴി തുടർച്ചയായി ട്രാക്ക് ചെയ്തതാണിത്.യൂറേഷ്യൻ ഗ്രിഫൺ കഴുകന്റെ ശരാശരി നീളം 95 മുതൽ 110 സെന്റീമീറ്ററും ചിറകിന്റെ വിസ്തീർണം 2.5 മുതൽ 2.8 മീറ്ററും കൂടിയതാണ്. ഇവയുടെ ഭാരം 6-11 കിലോഗ്രാമിനടുത്തായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചത്ത മൃഗങ്ങളെ ഭക്ഷിക്കുന്ന കഴുകന്മാർ പ്രകൃതിയിൽ ശുചീകരണ തൊഴിലാളികൾ ആയി പ്രവർത്തിക്കുകയും പരിസ്ഥിതിയിലെ പോഷകങ്ങൾ പുനരുപയോഗത്തിലാക്കുകയും ചെയ്യുന്നു. ഉയർന്ന ഉയരത്തിൽ മണിക്കൂറുകൾ പറക്കാനും കഴിവുള്ള ഇവ ജീവിത ചക്രത്തിൽ നിർണായക പങ്ക് വഹിക്കുന്നു.


