ആലവുയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ചു ; യുവാവിന് നാലു ജീവപര്യന്തവും 35 വർഷം കഠിന തടവും 

കൊച്ചി : ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷത്തെ അധിക തടവും വിധിച്ച്‌ കോടതി. 2023ല്‍ നടന്ന ക്രൂരമായ സംഭവത്തിലാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയുടെ ഉത്തരവ്. 

Advertisements

തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്ത്യൻ രാജിനെയാണ് കോടതി ശിക്ഷിച്ചത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുളള വാടകവീട്ടില്‍ നിന്നാണ് ഒൻപതുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ജീവപര്യന്തത്തിനു പുറമേ പ്രതി 20,81,000 രൂപ പിഴയും ഒടുക്കണമെന്ന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി സന്ദീപ് കൃഷ്ണ ഉത്തരവിട്ടു. മാനസികാസ്വാസ്ഥ്യമുളള സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ക്രിസ്ത്യൻ രാജ് പ്രതിയാണ്. ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ കേസും ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി.

Hot Topics

Related Articles