രാജസ്ഥാനിൽ ചുമ മരുന്ന് ദുരന്തം: നാലാമത്തെ കുട്ടിയും മരിച്ചു;കേന്ദ്രം രാജ്യവ്യാപക പരിശോധന ആരംഭിച്ചു

രാജസ്ഥാൻ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് മറ്റൊരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ജയ്‌പൂരിലാണ് ഏറ്റവും പുതിയ മരണം നടന്നത്. ഇതോടെ രാജസ്ഥാനിലെ മരിച്ച കുട്ടികളുടെ എണ്ണം മൂന്ന് ആയി.ഈ പശ്ചാത്തലത്തിൽ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചുമ മരുന്ന് കുട്ടികൾക്ക് വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപക പരിശോധന ആരംഭിച്ചു.

Advertisements

എൻഐവി, ഐസിഎംആർ, സിഡിഎസിഒ, നാഗ്പൂർ എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് സംഭവത്തെ പരിശോധിക്കുന്നത്.പരിശോധനയിൽ ഓരോ സാമ്പിളിലും ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം ഉണ്ടോയെന്നും, ഉണ്ടെങ്കിൽ ഏത് അളവിലാണെന്നും പരിശോധിക്കപ്പെടുന്നു. ഇത് തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച ചുമ മരുന്നിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതലായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ്.അതേസമയം, കേരളത്തിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിച്ച 11 കുട്ടികളുടെ ബന്ധുക്കൾക്ക് നാലുലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഇതിനു പ്രതികരിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്, പ്രഖ്യാപിച്ച തുക കുറവാണ്; 50 ലക്ഷം രൂപ സഹായധനം നൽകണമെന്നും ആവശ്യപ്പെട്ടു.

Hot Topics

Related Articles