മൂന്ന് അഴിമതി കേസുകളിൽ തിരിച്ചടി;ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു

ധാക്ക: ബംഗ്ലാദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു 3 വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി ശിക്ഷ വിധിച്ചു. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിന്റെ പ്ലോട്ട് ചിലവിലുണ്ടായ ക്രമക്കേടുകളാണ് ഇവയിൽപ്പെട്ടത്.ഈ കേസുകളിലായി ആകെ 21 വർഷത്തെ കഠിന തടവാണ് ഹസീനക്കുള്ള വിധി. കൂടാതെ, ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ചു വർഷത്തെ തടവും 1,00,000 ടാക്ക (ഏകദേശം 73,130 രൂപ) പിഴയും വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ചു വർഷം തടവ് അനുഭവിക്കേണ്ടിയിരിക്കുന്നു.

Advertisements

അതേസമയം ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷന്‍ ഹസീനും കുടുംബാംഗങ്ങൾക്കും എതിരായി ആറ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന മൂന്നു കേസുകളിൽ ഡിസംബർ ഒന്നിന് വിധി പുറപ്പെടുമെന്നാണ് റിപ്പോർട്ട്.2024 ജൂലായിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അതിക്രൂരമായി അടിച്ചമർത്തി മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചെയ്തെന്ന കേസിൽ ഹസീനയ്ക്ക് മുമ്പ് വധശിക്ഷ വിധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നൽകിയ അഭ്യർഥന ഇപ്പോഴും പരിഗണനയിലാണ്.

Hot Topics

Related Articles