ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിൽ പ്രതിക്ഷേധിച്ച്. പാർട്ടി വിടാനൊരുങ്ങി നോബിൾ മാത്യു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് . ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവാണ് ജോർജ് കുര്യനെതിരെ പരസ്യമായി രംഗത്ത് വന്നത്.

Advertisements

തന്നെപ്പോലെ വർഷങ്ങളായി വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരും ആയ നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറയുന്നു. കേന്ദ്ര മന്ത്രിക്ക് പകരം നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ, ജയിക്കുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെന്നും നോബിൾ പറഞ്ഞു . തനിക്ക് കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടെന്നും, ജോർജ് കുര്യന് കാഞ്ഞിരപ്പള്ളിയിൽ ബന്ധങ്ങൾ ഒന്നുമില്ലെന്നും നോബിൾ ആരോപിച്ചു . അതിനാൽ തന്നെ ജോർജ് കുര്യന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും 20,000 വോട്ട് തികച്ചു കിട്ടില്ലെന്നാണ് നോബിൾ മാത്യുവിന്റെ വാദം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയോജകമണ്ഡലത്തിൽ നിന്നും പരിഗണിച്ച പേരുകൾക്ക് അകത്ത് ജോർജ് കുര്യന്റെ പേരില്ലെന്നും നോബിൾ പറയുന്നു.
കഴിഞ്ഞ 11 വർഷമായി താൻ ബിജെപിക്കായി പ്രവർത്തിക്കുകയാണെന്നും തനിക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും നോബിൾ പറഞ്ഞു . ബിജെപി പാർട്ടിയിൽ ശകത്മായ ഗ്രൂപ്പിസം ഉണ്ടെന്നും, ഗ്രൂപ്പ് വീതം വയ്ക്കലാണ് നടന്നിരിക്കുന്നതെന്നും നോബിൾ മാത്യു ആരോപിക്കുന്നു . ഗ്രൂപ്പ് കളിച്ചവർക്ക് മാത്രമാണ് സീറ്റ് ലഭിച്ചതെന്നും, മറ്റുള്ളവർ എല്ലാം ഔട്ട് ആയെന്നുമാണ്‌ നോബിൾ പറയുന്നത്. ഭാവി പരിപാടിയെപ്പറ്റി സുഹൃത്തുക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു . മാതൃഭൂമി ചാനലിന് നൽകിയ ഫോൺ ഇന്റർവ്യൂവിലാണ് നോബിൾ മാത്യു വിവാദ പ്രസ്താവനകൾ നടത്തിയത്.

Hot Topics

Related Articles