ന്യൂഡൽഹി :ലൈംഗിക പീഡന കേസിലെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പർ ഗായകൻ വേടൻ (ഹിരണ്‍ ദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു.ഈ മാസം മുതല്‍ ഡിസംബർ വരെ ശ്രീലങ്ക, ദുബായ്, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ കോടതിയെ സമീപിച്ചത്.എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ വേടന് കേരളത്തിന് പുറത്തുപോകാൻ കഴിയില്ല. അതുകൊണ്ട് ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം. അതേസമയം വേടനെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മൊഴി നല്‍കാൻ യുവതി ഹാജരാകണമെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു.
പരാതിയില്‍ മൊഴി നല്‍കാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാൻ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടർന്നായിരുന്നു നോട്ടീസ് പിൻവലിച്ചത്. പൊലീസിനോട് ജസ്റ്റിസ് സി.പ്രദീപ് കുമാർ വിശദീകരണം തേടി.എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയ്ക്കു മുൻപാകെ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങള്‍ ഈ നോട്ടീസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന മറ്റൊരു കേസില്‍ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


