ആക്രമിയെ മൃഗമെന്ന് വിശേഷിപ്പിച്ച് ട്രംപ്:വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; മനുഷ്യരാശിക്കെതിരയ ഈ കുറ്റകൃത്യത്തിൽ ആ മൃഗത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്

യു എസ്: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർ കൊല്ലപ്പെട്ട സംഭവം ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമിയെ മൃഗം എന്നു വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു. അക്രമി അഫ്‌ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.500 നാഷനൽ ഗാർഡുകളെ സംഭവ സ്‌ഥലത്ത് അധികമായി വിന്യസിച്ചു. പരുക്കേറ്റ് ആശുപത്രിയിലുള്ള 2 നാഷനൽ ഗാർഡുകളുടെ നിലഗുരുതരമാണ്. അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ല.

Advertisements


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണ്. രാജ്യത്തിന് എതിരെയും മനുഷ്യരാശിക്ക് എതിരെയുമുള്ള കുറ്റകൃത്യമാണിത്”- ട്രംപ് പറഞ്ഞു. അക്രമി പെട്ടെന്ന് വെടിവയ്ക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്” – ട്രംപ് പറഞ്ഞു.

Hot Topics

Related Articles