ജമാ മസ്ജിദ് ചുറ്റുപാടുകളിൽ അനധികൃത കൈയേറ്റം: സർവേയ്ക്ക് ഉത്തരവ് നൽകി ഹൈക്കോടതി

ന്യൂഡൽഹി:ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സർവേ പൂർത്തിയാക്കിയ ശേഷം പൊതുഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിനകം സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിന്റെ പരിസരം ഒഴിപ്പിച്ചതിന് പിന്നാലെയാണ് പ്രശസ്തമായ ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഹൈക്കോടതി നിർദേശം നൽകിയത്. പൊതുഭൂമിയിൽ അനധികൃത പാർക്കിങ്, ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ഫർഹദ് ഹസൻ സമർപ്പിച്ച പുതുതാൽപര്യ ഹരജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

Advertisements

ഷാഹി ഇമാമും ബന്ധുക്കളും പള്ളിക്ക് ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങൾ കൈയേറി സ്വകാര്യ വീടുകൾ നിർമിച്ചുവെന്ന ആരോപണവും ഹരജിയിൽ ഉന്നയിക്കുന്നു. സയിദ് ഇലാഹി മസ്ജിദിലെ കമ്മ്യൂണിറ്റി സെന്റർ ഉൾപ്പെടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂല സംഘടനയായ ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ഹൈക്കോടതിയെ സമീപിച്ചിരുന്നു.സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങ്ങാണ് സയിദ് ഇലാഹി മസ്ജിദ് പരിസരം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ വിശദമായ സർവേ നടത്തി നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന നിലപാടിലാണ് ഹൈക്കോടതി.

Hot Topics

Related Articles