ന്യൂഡല്‍ഹി: ചെക്ക് ക്ലിയറിംഗിന് കൊടുത്ത ചെക്ക് പാസാകാന്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന കാലയളവ് ഇനി ആവശ്യമില്ല. റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം, ഇന്നുമുതല്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കും.രണ്ടുമാസം മുമ്പ് റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ പരിഷ്കാരം ഉപഭോക്താക്കളുടെ കാര്യക്ഷമതക്ക് വലിയ നേട്ടം നല്‍കും.ഇന്ന് മുതല്‍ ബാങ്കുകള്‍ നിക്ഷേപിച്ച ചെക്കുകള്‍ സ്കാന്‍ ചെയ്ത് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നിഷന്‍ (MICR) ഡാറ്റയോടൊപ്പം ക്ലിയറിംഗ് ഹൗസുകളിലേക്ക് അയക്കും. പണം നല്‍കേണ്ട ബാങ്ക് അനുമതി നല്കിയാല് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യും.രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണിവരെ കണ്ഫര്മേഷന് വിന്‍ഡോ പ്രവര്‍ത്തിക്കും. ഈ സമയത്തിനുള്ളില്‍ ബാങ്ക് ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന് തീരുമാനിക്കണം.
വൈകി അനുമതി ലഭിക്കാത്ത ചെക്കുകള്‍ ഓട്ടോമാറ്റിക് പാസാകും.2026 ജനുവരി 3 മുതല്‍, പുതിയ സംവിധാനം പൂര്‍ണമായി നടപ്പിലാകുന്നതോടെ, ചെക്ക് ലഭിക്കുന്നിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പാസാക്കല്‍ സാധ്യമായിരിക്കും. ബാങ്ക് അനുമതി നല്‍കാത്ത ചെക്കുകളും ആ സമയത്തിനുള്ളില്‍ ഓട്ടോമാറ്റിക് അംഗീകരിച്ചതായി കണക്കാക്കും.എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകള്‍ തുടങ്ങി എല്ലാ പ്രധാന ബാങ്കുകളും ഇന്നുമുതല്‍ പുതിയ സംവിധാനം നടപ്പിലാക്കും. ഈ പരിഷ്കാരം ചെക്ക് ക്ലിയറിംഗിലെ കാലതാമസങ്ങളെ പൂർണമായും ഒഴിവാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


