ചേറ്റുവ ഹാർബറിൽ റെക്കോർഡ് വിൽപ്പന;12 ടൺ കേര മിന്നൽവേഗത്തിൽ വിറ്റു; ഒറ്റ ദിവസം 25 ലക്ഷം രൂപയുടെ മീൻ വ്യാപാരം

തൃപ്രയാർ :ചേറ്റുവ ഹാർബറിൽ റെക്കോർഡ് സൃഷ്ടിച്ച് 25 ലക്ഷം രൂപ വിലവരുന്ന കേര (ടൂണ) മത്സ്യങ്ങളുടെ വൻവിൽപ്പന നടന്നു. ഒരേ ദിവസത്തിൽ 12 ടൺ കേര മത്സ്യമാണ് വിറ്റുപോയത്. ആഴക്കടലിൽ മീൻപിടിത്തം നടത്തി തിരിച്ചെത്തിയ ഗാലക്സി എന്ന ബോട്ടിലായിരുന്നു മത്സ്യങ്ങൾ. ബോട്ടിന്റെ ഉടമസ്ഥത ചേറ്റുവ മുളയ്ക്കൽ സ്വദേശി സുനിലിനുടേതാണ്.

Advertisements

ഒക്ടോബർ 6-ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഗാലക്സി ഒക്ടോബർ 11-ന് വൈകിട്ട് ഹാർബറിൽ തിരിച്ചെത്തിയതോടെയാണ് വൻവിൽപ്പന നടന്നത്. ഒരു ബോട്ടിൽ ഇത്രയും അളവിൽ ഒരേതരം മത്സ്യങ്ങൾ ലഭിക്കുന്നതും, അതും ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകുന്നതും ചേറ്റുവ ഹാർബറിൽ ഇതാദ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടലിൽ പോയ സംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ ലക്ഷദ്വീപ് സ്വദേശികളും, മൂന്ന് പേർ കൊല്ലം സ്വദേശികളുമാണ്. ഓരോ കേരമത്സ്യവും 40 മുതൽ 75 കിലോഗ്രാം വരെ തൂക്കം വഹിച്ചിരുന്നു. കയറ്റുമതി ലക്ഷ്യമാക്കി മൂന്നു പ്രാദേശിക മത്സ്യവ്യാപാര കമ്പനികളാണ് മത്സ്യങ്ങൾ ഏറ്റെടുത്തത്.

Hot Topics

Related Articles